Showing posts with label Politics. Show all posts
Showing posts with label Politics. Show all posts

Saturday, August 8, 2015

ഓപ്പറേഷന്‍ ഉമ്മാവോയിസ്റ്റ്സ്

അകത്തോട്ട് വരട്ടോ?
വരൂ, ഇരിക്കൂ, ആരാ?
ഞാന്‍ ക്യാപ്റ്റന്‍ കൊച്ചീപ്പന്‍. ബ്ലണ്ടര്‍‌തോട്ട്സ് കമാന്‍ഡോസിന്റെ ലീഡ്.
ഓഹ്, ഞാന്‍ പത്രത്തിലൊക്കെ വായിക്കാറുണ്ട്.
ഹും. അതൊക്കെ ഞങ്ങളെ കരിവാരിത്തേക്കാന്‍ പത്രക്കാരു പടയ്ക്കുന്നതാണ്. അതുപോട്ടെ, ഈ ചുംബന സമരം മാവോയിസ്റ്റ് റിക്രൂട്ട്മെന്റ് നടത്താനാണ് എന്ന റിപ്പോര്‍ട്ട് നിങ്ങളല്ലേ ഉണ്ടാക്കിയത്?
അതേയതേ, സ്തോഭജഘനമായ വിവരമായിരുന്നു അത്. ഞാന്‍ അപ്പോ തന്നെ എഴുതി.
ജനകം, ജഘനമല്ല. നിങ്ങടെ മലയാളം ഇങ്ങനാണെങ്കില്‍ റിപ്പോര്‍ട്ട് തരണ്ടാ, കാര്യം പറഞ്ഞാല്‍ മതി. എങ്ങനെയാണ് ഈ വിവരം നിങ്ങള്‍ക്ക് ലഭിക്കുന്നത്?
ഞാന്‍ ഒരു ഫെയിസ്ബുക്ക് അക്കൗണ്ട് തുറന്നതോടെയാണു വിവരങ്ങളുടെ ചുരുള്‍ അഴിയാന്‍ തുടങ്ങിയത്. അതില്‍ മുഴുവന്‍ ചുംബനവാദികള്‍ "രണ്ടുപേര്‍ ചുംബിക്കുമ്പോള്‍ ലോകം മാറുന്നു." എന്ന് എഴുതിക്കൊണ്ട് നടപ്പുണ്ട്. പിള്ളേരല്ലേ, ചുമ്മാ പൈങ്കിളി പറയുന്നതാകുമെന്ന് ആദ്യം കരുതി.
എന്നിട്ട്?
കഴിഞ്ഞാഴ്ച ഞാന്‍ കോട്ടയത്തിനു പോകുന്ന വഴി തിരുവല്ല ബിവറേജസില്‍ നിന്ന് ഒരു ഓപ്പീയാര്‍ വാങ്ങി വണ്ടീലിരുന്ന് അടിക്കുമ്പോഴാണ് ആ വെളിപാടുണ്ടായത്. സാധാരണ രണ്ടു പേര്‍ ചുംബിച്ചാല്‍ കുറച്ചു കഴിയുമ്പോ നിറുത്തും വേറെന്തോ ഉണ്ടാകാനാ. കേരളത്തിലാണെങ്കില്‍ വല്ല സദാചാര പോലീസും ഓടിച്ചിട്ട് ഇടിക്കും, അല്ലാതെ ലോകം മാറുന്നതെങ്ങനെ? ലോകം മാറ്റുന്ന പ്രവൃത്തി എന്നു പറഞ്ഞാല്‍ സായുധ വിപ്ലവം. ഇവിടിപ്പോള്‍ ആരാ സായുധ വിപ്ലവം എന്നു പറഞ്ഞു നടക്കുന്നത്? മാവോയിസ്റ്റ്. അപ്പോ ഇവരു മാവോയിസ്റ്റ് ആഹ്വാനമാണ് എഴുതി വയ്ക്കുന്നത്.
അല്ല, ഒരാളെ ചുംബിച്ച് മാവോയിസ്റ്റാക്കുന്നത് എങ്ങനെ?
അതാണ് എന്നെയും അലട്ടിയിരുന്ന ചോദ്യം. അലട്ട് ഉണ്ടായാല്‍ ഞാന്‍ അപ്പോ അലേര്‍ട്ട് ആകും. എന്നിട്ട് എന്റെ മകനോട് സംശയം ചോദിക്കും. ഇതു ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു അങ്ങനെ സംഭവിക്കാം, അവന്‍ കളിക്കുന്ന വീഡിയോ ഗെയിമിലെ സോംബി തൊടുന്നവരും സോംബി ആയിപ്പോകുന്നില്ലേ, അതുപ്പൊലെ എന്തെങ്കിലും ആഭിചാരക്രിയ ആയിരിക്കും എന്ന്.
ഹോ! എന്നിട്ട്?
ഞാന്‍ അപ്പോള്‍ തന്നെ ജ്യോതിഷവജ്രം ഡോ. വടിമാളൂര്‍ കര്‍മ്മയെ പോയി കണ്ടു. ഒരാളെ ചുംബിക്കുമ്പോള്‍ മാവോയിസ്റ്റായി മാറ്റുന്ന വല്ല ക്രിയയും ഉണ്ടാക്കാന്‍ കഴിയുമോ എന്ന് തിരക്കി. കര്‍മ്മാജി പറഞ്ഞു മഹാമാവോയന്ത്രം അരയില്‍ കെട്ടിക്കൊണ്ട് ആരെ ചുംബിച്ചാലും അയാള്‍ മാവോയിസ്റ്റ് ആകുമെന്നും സ്പോട്ടില്‍ തന്നെ ആയുധം എടുക്കണമെങ്കില്‍ കൂടെ ക്ഷണായുധമന്ത്രം ജപിച്ച നൂലും കയ്യില്‍ കെട്ടി കൊടുത്താല്‍ മതി എന്ന്.
അപ്പോള്‍ അതാണു വിദ്യ! ശരി, ഇനി ചുംബന സമരം നടക്കുന്നേടത്ത് ക്യാപ്റ്റന്‍ കൊച്ചീപ്പന്‍ ബ്ലണ്ടര്‍‌ തോട്ട്സിനെ ഇറക്കും. ഓപ്പറേഷന്‍ ഉമ്മാവോയിസ്റ്റ്സ്.
അല്ലാ മാവോയിസ്റ്റുകളെ എങ്ങനെ തിരിച്ചറിയും അവിടെ?
നിങ്ങള്‍ ഇങ്ങനെ ഇന്റലിജന്‍സ് ഇല്ലാതെ സംസാരിക്കരുത്. മാവോയിസ്റ്റുകളെ വെടിവയ്ക്കാന്‍ ആണു ബ്ലണ്ടര്‍‌തോട്ട്സ്. കൊറോണറി, ബ്ലണ്ടര്‍ തോട്ട്സിന്റെ വെടി കൊള്ളുന്നവരാണ് മാവൊയിസ്റ്റുകള്‍.
കൊറോളറി. അല്ല നിങ്ങടെ വെടി കൊള്ളുമോ?
ഇല്ലെങ്കില്‍ ഞങ്ങള്‍ വല്ല കമ്പോ കൊളിയോ എടുത്തെറിഞ്ഞു പിടിച്ചോളാം. അപ്പോ വരട്ടേ, വെഞ്ഞാറമ്മൂട് അടുത്തുനിന്ന് ഒരു മാവോയിസ്റ്റിനെ പിടിക്കാനുണ്ട്.
അല്ലാ, സാധാരണ നിങ്ങളെങ്ങനെയാ മാവോയിസ്റ്റുകളെ പിടിക്കാറ്?
ഞങ്ങള്‍ ഇങ്ങനെ കാടും പൊന്തയും ഉള്ള സ്ഥലത്തു പോകും, എന്നിട്ട് വെടി വയ്ക്കും, അതിന്റകത്ത് മാവോയിസ്റ്റ് ഉണ്ടെങ്കില്‍ തിരിച്ചു വെടിവയ്ക്കുമല്ലോ.
വെടി വല്ല പന്നിക്കോ കാട്ടിക്കോ കൊണ്ടാലോ?
ഞങ്ങള് ഓടും. അല്ലാതെന്തു ചെയ്യാനാ?
അതല്ല, വൈല്‍ഡ് ലൈഫ് ആക്റ്റ് പ്രകാരം കേസാവൂല്ലേ?
ഓപ്പറേഷനില്‍ കേസില്ല.
പൊന്തേല്‍ വെളിക്കെറങ്ങാനിരിക്കുന്ന വല്ല ലോറി ഡ്രൈവര്‍ക്കും കൊണ്ടാലോ?
വെടി കൊണ്ടാല്‍ അവനാണു മാവോയിസ്റ്റ്.
മലക്കപ്പാറ ഓപ്പറേഷനും ഇങ്ങനെയായിരുന്നു അല്ലേ?
അതേ. ഞങ്ങള്‍ മലക്കപ്പാറയില്‍ ചെന്നു ഒരു വെടി വച്ചു. അപ്പോള്‍ കാട്ടീന്നു തിരിച്ചൊരു വെടി!
ഹമ്മേ എന്നിട്ട്?
ഞങ്ങള്‍ ശറപറാ വെടി തുടങ്ങി. ഏതാണ്ട് ഒരു മണിക്കൂര്‍ കൊണ്ട് 76 റൗണ്ട് വെടി ഞങ്ങള്‍ വച്ചു. അവരും അത്രയും വെടി തിരിച്ചു വച്ചു.
എത്ര മാവോയിസ്റ്റ് ചത്തു?
ആരും ചത്തില്ല.
ഒരു കമ്പനി കമാന്‍ഡോസ് 76 റൗണ്ട് വെടി വച്ചിട്ട് ആരും ചത്തില്ലേ? ഭയങ്കര ഉന്നം. എന്നിട്ട് ഉണ്ട തീര്‍ന്നോ?
ഇല്ലില്ല, അപ്പോഴാണ് ഒരു ചെറുക്കന്‍ ആടിനെ തീറ്റാന്‍ അവിടെ വന്നത്. അവന്‍ ഞങ്ങളോട് എന്താ കാര്യമെന്ന് ചോദിച്ചു. "മാറ്ട്ര ചെറുക്കാ പാറക്കെട്ടീന്ന് വെടി വരുന്നത് കണ്ടില്ലേ" എന്ന് പറഞ്ഞപ്പ ചെറുക്കന്‍ ചിരിക്കണ്.
അതെന്തിനാ?
അതെന്തിനാന്ന് ഞങ്ങളും അവനോട് ചോദിച്ച്. ചെറുക്കന്‍ പറഞ്ഞ് വെടി നിറുത്തീട്ട് ഒന്നു കൂവി നോക്കാന്‍.
ഞങ്ങളു കൂവി നോക്കിയപ്പോ മാവോക്യാമ്പീന്നും കൂവല്!
ഓ മാറ്റൊലി ആയിരുന്നോ അത്രേം നേരം കേട്ട വെടി?
വ തന്നെ, എക്കോ . എക്കോളജിക്കലി സെന്‍സിറ്റീവ് ആയ സ്ഥലമാണെന്ന് ഓര്‍ത്തില്ല. ആഹ് ഞാന്‍ പോട്ടെ, വിവരത്തിനു നന്ദി.
15-dec-2014

തദ്ദേശീയ ശാസ്ത്രപാഠം

കുട്ടികളേ, നിലവിലുള്ള പാഠ്യപദ്ധതിയെല്ലാം പാശ്ചാത്യര്‍ നമ്മളെ വഴിപിഴപ്പിക്കാന്‍ ഉണ്ടാക്കിയതാണെന്നും നമ്മള്‍ നമ്മുടെ സംസ്കാരത്തിനനുസരിച്ചുള്ള പാഠങ്ങള്‍ പഠിപ്പിച്ചു നേര്‍‌വഴിക്കു നടത്തണം എന്നും ഇന്നലെ പറഞ്ഞത് ഹര്‍‌വാര്‍ഡില്‍ പോയിട്ടുള്ള സാമ്പത്തികശാസ്ത്ര വിദഗ്ദ്ധന്‍ ആയതുകൊണ്ട് നമുക്ക് തേങ്ങാ സാമ്പത്തിക ശാസ്ത്രത്തില്‍ തന്നെ ഉടയ്ക്കാം.
ഇന്നലെ വരെ ടാക്സേഷനെക്കുറിച്ച് നിങ്ങള്‍ പഠിച്ചതെല്ലാം മറന്നേക്കൂ, അതൊക്കെ പാശ്ചാത്യ സൃഷ്ടിയാണ്. നമ്മള്‍ ഇന്നു പഠിക്കാന്‍ പോകുന്നത് കൗടില്യന്റെ അര്‍ത്ഥശാസ്ത്രത്തിലെ ടാക്സ്, സോറി ചുങ്കത്തെക്കുറിച്ചാണ്. പത്തു രണ്ടായിരത്തഞ്ഞൂറു വര്‍ഷം മുന്നേ എഴുതപ്പെട്ട വിലപ്പെട്ട ഗ്രന്ഥമാണിത്.
ആദായനികുതികളിലെ ലൈംഗികസേവന നികുതികള്‍ ആണ് ഇന്നത്തെ പാഠം. വകുപ്പ് മറന്നു പോകരുത് 2(27). ഇതിന്റെ ടാക്സബിള്‍ എന്റിറ്റികള്‍ ഇപ്രകാരമാണ്:
1. ഗണിക - വേശ്യാലയം സ്ഥാപിച്ച് അതില്‍ വേശ്യകളെ തൊഴിലാളികളായി നിയമിച്ച് നടത്തുന്ന ലൈംഗിക സ്ഥാപനം.
2. രൂപാജീവ - സ്വന്തം ശരീരം വിറ്റ്, ഇന്‍ഡിപെന്‍ഡന്റ് പ്രാക്റ്റീസ് നടത്തുന്ന ലൈംഗിക തൊഴിലാളി.
3. പും‌ശ്ചലി - കാര്യസാധ്യത്തിനും ധനപ്രാപ്തിക്കും വേണ്ടി ഒന്നിലധികം പുരുഷന്മാരോട് ബന്ധം പുലര്‍ത്തുന്ന സ്ത്രീ.
ഇതില്‍ ഗണികകള്‍ക്ക് വേശ്യാലയം തുടങ്ങാനായി ആഭരണം, കെട്ടിടം, വാദ്യോപകരണങ്ങള്‍, കുപ്പായങ്ങള്‍ എന്നിവയ്ക്ക് ധനസഹായമായി സര്‍ക്കാര്‍ ലം‌സം‌ഗ്രാന്റ് ആയി പണം നല്‍കണം. ഇത് തുടക്കത്തില്‍ ഒറ്റത്തവണയേ നല്‍കൂ. മുഖ്യ വേശ്യാലയ നടത്തിപ്പുകാരി വരുമാനത്തിന്റെയും ചിലവുകളുടെയും കൃത്യമായ കണക്കുകള്‍ ആദായ വകുപ്പില്‍ വര്‍ഷാവര്‍ഷം സമര്‍പ്പിച്ച് പരിശോധനയ്ക്കു വിധേയമാക്കി ലാഭവിഹിതം സര്‍ക്കാരില്‍ അടയ്ക്കണം.
രൂപാജീവ സെല്‍ഫ് എമ്പ്ലോയ്ഡ് പേര്‍സണ്‍ എന്ന നിലയില്‍ വിശദമായ ചിലവു കണക്കുകള്‍ സൂക്ഷിക്കേണ്ടതില്ല. അവരുടെ മൊത്തം കളക്ഷന്റെ കണക്കു സൂക്ഷിച്ച് സമയത്ത് അതിന്റെ ആറില്‍ ഒന്ന് തുക നികുതി അടയ്ക്കണം.
പും‌ശ്ചലിയുടെ വരുമാനം കാനോണ്‍ ഓഫ് സേര്‍ട്ടനിറ്റിക്ക് വഴങ്ങുന്നതല്ല എന്നതിനാല്‍ സാധാരണ ഗതിയില്‍ ചുങ്കത്തിനു വിധേയമല്ല, എന്നാല്‍ വീടും പുരയിടവും, ആഭരണങ്ങള്‍, കന്നുകാലികള്‍ തുടങ്ങിയവ കൂടെ‌പൊറുക്കുന്നവര്‍ അവള്‍ക്ക് സമ്മാനമായി നല്‍കിയാല്‍ നികുതിപ്പിരിവുകാര്‍ യോഗ്യമായ ചുങ്കം ചുമത്താവുന്നതാണ്.
രാജ്യത്ത് ക്ഷാമം, കമ്മി ബജറ്റ്, യുദ്ധം, മറ്റു സാമ്പത്തിക ഞെരുക്കം എന്നിവ അനുഭവപ്പെട്ടാല്‍ ലൈംഗികത്തൊഴിലാളികള്‍ എല്ലാവരും ലാഭം ഉയര്‍ത്തി കൂടുതല്‍ വരുമാനം ഉണ്ടാക്കാന്‍ ബാധ്യസ്ഥരാണ്, അല്ലാത്ത പക്ഷം രാജ്യം നികുതി ഉയര്‍ത്തിയേക്കാം.
പട്ടാളക്കാര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സൗജന്യ സേവനം നല്‍കാന്‍ ഗണികകളും രൂപാജീവകളും ബാധ്യസ്ഥരാണ്. പും‌ശ്ചലിക്ക് ഈ വകുപ്പ് ബാധകമല്ല. രാജാവിനു ലൈംഗിക സേവനം നടത്തുന്നവര്‍ക്ക് കിട്ടുന്ന പ്രതിഫലം രാജര്‍ഷി, മന്ത്രി, വിദൂഷകന്‍ തുടങ്ങിയവരുടേതിനു തുല്യമായിരിക്കും എന്നു മാത്രമല്ല, മറ്റെല്ലാ രാജസേവകരുടെയും ശമ്പളം പോലെ തന്നെ നികുതിരഹിത വരുമാനം ആയിരിക്കുകയും ചെയ്യും.
ഇന്നത്തെ ക്ലാസ് തീര്‍ന്നു, നാളെ മദ്യച്ചുങ്കത്തെക്കുറിച്ച് നമുക്ക് പഠിക്കാം.
13-dec-2014

ജസ് നാച്ചുറേലി

ഗോവധ നിരോധനം ഭരണഘടനയില്‍ ഉണ്ട് എന്ന വാദം കുറേക്കാലമായി സോഷ്യല്‍ മീഡിയയില്‍ ഓടുന്നുണ്ട്. ഇന്നലെ ആരോ എനിക്കു കമന്റ് ആയും ഇട്ടിരിക്കുന്നത് കണ്ടു. നിര്‍ദ്ദേശികാ തത്വങ്ങള്‍ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ഭരണകൂടത്തിനോടുള്ള നിര്‍ദ്ദേശങ്ങള്‍ മാത്രമാണെന്നും അതിനു നിയമസ്വഭാവം ഇല്ലെന്നും അറിഞ്ഞു തന്നെയാണ് മിക്കവരും ഈ പൊള്ളവാദം കൊണ്ടുനടക്കുന്നത് എന്നതിനാല്‍ അതില്‍ സമയം പാഴാക്കുന്നില്ല.  ഈ പോസ്റ്റിന്റെ വിഷയം മറ്റൊന്നാണ്.


നാളെ ഭരണഘടന തിരുത്തി എഴുതി അതില്‍ ഗോവധ നിരോധനമോ ജാതിസമ്പ്രദായമോ അടിമക്കച്ചവടമോ ഒക്കെ ഉള്‍പ്പെടുത്തിയാല്‍ എന്തു ചെയ്യും കോടതി?  ഭരണഘടന തിരുത്തി അതിന്റെ തന്നെ  ആത്മാവിനെ ഖണ്ഡിക്കാനാവുമോ?

അതിലും പ്രധാനം നമ്മുടെ ഭരണഘടന ഉണ്ടായ സമയത്തു തന്നെ  അതില്‍ അടിസ്ഥാനാവകാശങ്ങളിലും ചുമതലകളിലും ഗോവധ നിരോധനമോ ജാതിസമ്പ്രദായമോ അടിമക്കച്ചവടമോ   അനുവദനീയമാണ് എന്നുണ്ടായിരുന്നെങ്കിലോ?


ഇടയ്ക്കിടയ്ക്ക്  എല്ലാവരും ഭരണഘടന എന്നു പറയുന്നതുകൊണ്ടും കോടതി തന്നെ ഭരണഘടനമൂലം നിലനില്‍ക്കുന്നതുകൊണ്ടും അതാണ് ഏറ്റവും വലിയ നിയമം എന്ന് ഒട്ടുമിക്കവരും ധരിച്ചിരിക്കുന്നു.  ഭരണഘടനയ്ക്കു മുകളില്‍ എന്തെങ്കിലും ഉണ്ടോ? ഏറ്റവും വലിയ നിയമം എന്താണ്?

തെമിസ് , നീതിദേവത

താത്വികമായി ഏറ്റവും വലിയ നിയമത്തെ  ജസ് നാച്വറേലി അല്ലെങ്കില്‍ സ്വാഭാവിക നീതി എന്നാണ് വിളിക്കുന്നു. നിയമത്തിനു മുന്നില്‍ അതിലും വലുതായി ഒന്നുമില്ല.  ഇത് എഴുതപ്പെടണമെന്നില്ല, ഇത് പുതിയ കാര്യവുമല്ല. അരിസ്റ്റോട്ടില്‍, തോമസ് അക്വിനാസ് തുടങ്ങിയവര്‍ മുതല്‍ ആധുനിക കാല നിയമ താത്വികര്‍ വരെ ഇതിനെക്കുറിച്ച്  ഒട്ടേറെ   പറഞ്ഞിട്ടുണ്ട്. അന്നും ഇന്നും എന്നും ഏറ്റവും വലിയ നിയമം ജസ്  നാചറേലി  തന്നെ. അതിനാല്‍  ഒരു നീതിപീഠവും അതിനു മുകളില്‍ മറ്റൊന്നും വയ്ക്കില്ല. 

ആധുനിക ഭരണഘടനകള്‍ ജസ് നാച്വറേലിയും ഭരണഘടനയും തമ്മില്‍ ഭിന്നിപ്പ് വന്നാല്‍ ഭരണഘടന തോറ്റു പോകും എന്ന് അറിയാവുന്നവര്‍  ഉണ്ടാക്കിയതാണ്. അവര്‍ അതു വരാതിരിക്കാന്‍ ഭരണഘടന തുടങ്ങുന്നയിടത്ത് തന്നെ ജസ് നാച്വറേലി അതിന്റെ ആദര്‍ശവും ഉദ്ദേശവും ആണെന്ന് എഴുതിയാണ് തുടങ്ങുകയോ അവസാനിപ്പിക്കുകയോ ചെയ്യുന്നത്. 

ഡോ. അംബേദ്കര്‍, ഭരണഘടനാനിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍

നിയമ താത്വികനും അഭിഭാഷകനും  അദ്ധ്യാപകനും സാമ്പത്തിക ശാസ്ത്ര വിദഗ്ദ്ധനും  രാഷ്ട്രീയ- സാമൂഹ്യ പ്രവര്‍ത്തകനും ആയിരുന്നു ഡോ. അംബേദ്കര്‍. ഇത്രയും വലിയ ഒരു മഹാന് ജസ് നാച്ചുറേലി ഭരണഘടനയില്‍ ഉള്‍പ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റി തീര്‍ച്ചയായും ഉറപ്പുണ്ടായിരുന്നു. അതിനാല്‍ഇന്ത്യന്‍ ഭരണഘടനയും ഇതു തന്നെ ചെയ്തിരിക്കുന്നു. അതാരംഭിക്കുന്നത് ഒരു പീഠികയോടെ ആണ് 

ഞങ്ങള്‍, ഇന്ത്യയിലെ ജനങ്ങള്‍ ധര്‍മ്മാനുസൃതമായി ഇന്ത്യയെ പരമാധികാര സമത്വാധിഷ്ഠിത മതേതര ജനാധിപത്യ രാജ്യമാക്കുകയും ഈ രാജ്യത്തെ ജനങ്ങള്‍ക്ക് സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയപരവുമായ  നീതി; ചിന്താപരവും  അഭിപ്രായപ്രകടനപരവും വിശ്വാസപരവും  ആചാരപരവുമായ സ്വാതന്ത്ര്യം ; അന്തസ്സിലും അവസരങ്ങളിലും തുല്യത പൗരന്റെയും രാജ്യത്തിന്റെയും അന്തസ്സും ഐക്യവും ഉയര്‍ത്തിപ്പിടിക്കുന്നതില്‍ സാഹോദര്യം എന്നിവ ഉയര്‍ത്തിപ്പിടിക്കുന്നതായും പ്രഖ്യാപിക്കുന്നു.

ഭരണഘടന ആരംഭിക്കുന്ന പീഠിക

ഈ സ്വാഭാവിക നീതിപ്രഖ്യാപനത്തിലൂടെ ഇന്ത്യന്‍  ഭരണഘടന ജസ് നാച്വറേലിയോട് വിഘടിക്കില്ല എന്ന് സ്പഷ്ടമായും വിശദമായും പറയുന്നു.

പിന്നെയുള്ള ഭാഗങ്ങള്‍ മാറ്റിയെഴുതുമ്പോഴോ മൂലരൂപത്തില്‍ തന്നെയോ ഇതില്‍ നിന്നു വ്യതിചലിക്കുകയോ ഇതിനോട് വിരുദ്ധമാകുകയോ  ചെയ്താല്‍ എന്തു സംഭവിക്കും?

സുപ്രീം കോടതി ആരംഭിച്ച് ഇരുപതു വര്‍ഷം കൊണ്ട് തന്നെ അങ്ങനെ ഒരു സംഭവം ഉണ്ടായി. കേശവാനന്ദ ഭാരതി - കേരള സംസ്ഥാനം എന്നിവര്‍ എതിര്‍കക്ഷിയായ ഒരു കേസ്. സുപ്രീം കോടതിയുടെ 13 അംഗ ഭരണഘടനാ ബെഞ്ച് 11 പ്രത്യേക  വിധി പ്രസ്ഥാവന നടത്തി ഈ കേസില്‍.  ഇതില്‍ ഒട്ടേറെ  വഴികാട്ടികളും നിര്‍‌വചനങ്ങളും ഉണ്ടായി. പ്രധാനമായത്:

  1. ഭരണഘടന ഒരു നിയമമല്ല, അത്  ആദര്‍ശ സംഹിതയാണ്.
  2. അടിസ്ഥാനപരമായി  ഭരണഘടന ജസ് നാച്ചുറേലി (സ്വാഭാവിക നീതി) തന്നെയാണ് ലക്ഷ്യമാക്കുന്നത് . അതിന്റെ മുഖവുര അങ്ങനെ വ്യക്തമാക്കുന്നതിനാല്‍ പിന്നീടുള്ള ഭാഗങ്ങള്‍ മുഴുവന്‍ അതിന്റെ ഈ ഉദ്ദേശത്തിന്റെ അടിസ്ഥാനത്തിലേ  കാണാവൂ.
  3. ആ സ്വാഭാവിക നീതിക്ക് നിരക്കാത്ത യാതൊരു മാറ്റവും ഭരണഘടന തിരുത്തിയെഴുതി ഉണ്ടാക്കിയാല്‍ സാധുവാകില്ല.
  4. ഭരനഘടനയുടെ  നിലവിലുള്ള ഭാഗത്തു തന്നെ സ്വാഭാവിക നീതിക്ക് നിരക്കാത്ത ഒരെണ്ണം (ആര്‍ട്ടിക്കിള്‍ 31-സി) കണ്ടെത്തിയതിനാല്‍ അതുപോലും  സാധുവല്ല. കാരണം ഭരണഘടനയ്ക്ക് പോലും അതിന്റെ പീഠികയിലെ സ്വാഭാവിക നീതിക്കു  വിരുദ്ധമായി ഒന്നും ചെയ്യാനാകരുത്.

ബീഫ് നിരോധിച്ചപ്പോള്‍ ചെന്നൈയില്‍ ഹൈക്കോടതിക്കു മുന്നില്‍ ബീഫ് ഫെസ്റ്റിവല്‍ നടത്തിയ അഭിഭാഷകര്‍ "ഞങ്ങള്‍ ഒരു നിയമവും ലംഘിക്കുന്നില്ല;  സ്വാഭാവിക നീതിക്കു കടകവിരുദ്ധമായ ഒന്നും സാധുവായ നിയമമല്ല." എന്ന് പ്രഖ്യാപിച്ചത് എന്താണെന്ന് മനസ്സിലാവണമെങ്കില്‍ ഗൂഗിള്‍ സേര്‍ച്ച് മതിയാവില്ല എന്നു  ചുരുക്കം.

[ചിത്രങ്ങള്‍ വിക്കിയില്‍ നിന്ന്, അനുമതി പ്രകാരം എടുത്തത്]
12-Mar-2015

യോഗം!

നമ്മള്‍ ഇന്നു കാണിക്കുന്ന യോഗാസനങ്ങള്‍ക്ക് അയ്യായിരവും ആറായിരവും വര്‍ഷം പഴക്കം ഉണ്ടെന്നും  അത് പ്രാചീന മഹര്‍ഷിമാര്‍ ഉരുത്തിരിച്ചതാണെന്നും  പറയുന്നത് തെറ്റാണ് എന്ന് ഞാനിട്ട പോസ്റ്റില്‍ ചിലര്‍ പലതരം എതിര്‍പ്പുകള്‍ ഉന്നയിച്ചിരുന്നു. കൂട്ടത്തില്‍ തമാശ പോലെ ഡിസ്കവറി ചാനല്‍ ഹാരപ്പന്‍ സീലിലെ പശുപതി യോഗാസനത്തില്‍ ഇരിക്കുകയാണെന്നും യോഗ അവിടെ നിന്ന് (4- 5000 വര്‍ഷം മുന്നേ) തുടങ്ങിയെന്നും ഉള്ള പുളകം കൊള്ളിക്കുന്ന  പ്രൊപഗാന്‍ഡയില്‍ നിന്നു തുടങ്ങാം.


1. പശുപതിയുടെ പദ്മാസനം

ഹാരപ്പന്‍ പശുപതി സീല്‍ ഇതാണ്. ഇതില്‍ ഇരിക്കുന്നയാള്‍ പദ്മാസനത്തിലാണ് (ശിവന്‍ ആണ്) അതിനാല്‍ യോഗ അന്നേ ശിവനില്‍ നിന്നാരംഭിച്ചു എന്നതാണ് അയ്യായിരം വര്‍ഷം പഴക്ക വാദത്തിന്റെ   ഏകാധാരം .

പശുപതി എന്ന് പേരിട്ടുകൊടുത്ത ഈ ആള്‍‌രൂപം ഇരിക്കുന്നത് പദ്മാസനത്തിലാണ് അതുകൊണ്ട് യോഗ ഹാരപ്പയില്‍ ഉണ്ടായിരുന്നു എന്ന് സമ്മതിക്കുകയാണെങ്കില്‍ 

ഇത് ഒരു ഈജ്പ്ഷ്യന്‍ പിരമിഡ് ആര്‍ട്ട് വര്‍ക്കിനും ചക്രാസനത്തിനും തമ്മിലുള്ള സാമ്യം ആണ്.  പത്തു നാലായിരം വര്‍ഷം മുന്നേ,  ഇന്നത്തെ ആധുനിക യോഗാഭ്യാസം ഈജിപ്റ്റില്‍ ഉണ്ടായിരുന്നു എന്ന് സമ്മതിക്കുന്നുണ്ടോ?


മനുഷ്യന്‍ കുണ്ടി കുത്തി ഇരിക്കുന്നതും തലകുത്തിച്ചാടുന്നതും വേട്ടയ്ക്കു പോകുന്നതും ഒക്കെയായി ആയിരക്കണക്കിനു ശിലാരൂപങ്ങളും ചിത്രങ്ങളും ഒക്കെ കാണാം.

 വെസ്റ്റ്റേ ഐലന്‍ഡില്‍ നിന്നു കിട്ടിയ ഹാരപ്പന്‍ പശുപതിയെക്കാള്‍ പഴക്കമുള്ള ഓര്‍ക്‌നി ആണ് ഇത്. ധ്യാനത്തിലിരിക്കുന്ന മഹര്‍ഷി പോലെ തോന്നുന്നുണ്ടോ?


2. യോഗാഭ്യാസത്തിനു പത‌ന്‍‌ജലിയുടെ യോഗസൂത്രമാണ് ആധാരം. അതായത് കുറഞ്ഞത് രണ്ടായിരം വര്‍ഷം എങ്കിലും പഴക്കമുണ്ട്:

പതന്‍ജലി സൂത്രത്തില്‍ യോഗാസനങ്ങള്‍ ഒന്നുമില്ല എന്നതിനു എതിര്‍‌വാദമൊന്നും കിട്ടിയിട്ടില്ല, എന്നാല്‍ പതന്‍‌ജലി പറഞ്ഞതിന് അനുസൃതമായാണ് ഒന്നു രണ്ട് നൂറ്റാണ്ടു മുന്നേ ആസനങ്ങള്‍ ഉണ്ടാക്കിയത് എന്നാണ് എതിര്‍‌വാദം ഉയര്‍ന്നത്.


പതന്‍‌ജലി യോഗയെക്കുറിച്ച് പറഞ്ഞിരിക്കുന്നത് ഇങ്ങനെ:യോഗ ചെയ്യുന്നവര്‍ക്ക് ജ്ഞാനപാതയിലേക്ക് ഉള്ള വഴിയിലെ അഴുക്കുകള്‍ പോകുകയും ചിന്താ-ജ്ഞാന ശേഷി പ്രകാശിക്കുകയും ചെയ്യും . അഷ്ടയോഗ മാര്‍ഗ്ഗങ്ങള്‍ എന്നാല്‍ ജീവശക്തികള്‍ക്ക് മേലേ പരിപൂര്‍ണ്ണ അജ്ഞാശക്തി, നിയമം പാലിക്കല്‍, ത്യാഗം, ശ്രദ്ധ, ധ്യാനം തുടങ്ങിയവയാണ്.


ഇതിലെങ്ങും ഇന്ന ആസനത്തില്‍ ഇരിക്കണമെന്നോ അങ്ങനെ ഇരുന്നാല്‍ എന്തെങ്കിലും ഗുണമുണ്ടെന്നോ ഒന്നുമില്ല. പതന്‍‌ജലി യോഗയെന്നു പറയുന്നത് സന്യാസതുല്യമായ ഒരു ആത്മീയ ജീവിതത്തെ മാത്രമാണ്.


മുഴുവന്‍ വായിക്കേണ്ടവര്‍ക്ക് ഇത് വായിക്കാം



3. ഉദ്ദേശം നാനൂറ് വര്‍ഷം മുന്നേ എഴുതിയ ഹഠയോഗ പ്രദീപികയില്‍ കുറച്ച് ആസനങ്ങളെ കുറിച്ച് പറയുന്നുണ്ട്, അതിനാല്‍ ഹഠയോഗ പ്രദീപിക നമുക്കൊന്നു വായിക്കാം.


യോഗി യോഗ വിദ്യകള്‍  രഹസ്യമാക്കി വയ്ക്കണം, അത് ആരോടെങ്കിലും പറഞ്ഞാല്‍ യോഗശക്തി ഷണ്ഡമായിപ്പോകും. യോഗിക്ക് വേണ്ട പത്തു കാര്യങ്ങള്‍ തപസ്സ്, ക്ഷമ, ദൈവ വിശ്വാസം, ദയാശീലം, പ്രാര്‍ത്ഥന, മതഗ്രന്ഥ പാരായണം,  മാനം മര്യാദ, ബുദ്ധി, യാഗം. യജ്ഞം  എന്നിവയാണ്,


യോഗി പരിശീലിക്കേണ്ട ആസനങ്ങള്‍സ്വസ്തിക -രണ്ട് കയ്യും തുടയില്‍ വച്ച് നിവര്‍ന്ന് ശാന്തമായി ഇരിക്കുന്നത് സ്വസ്തികഗോമുഖ - വലത്തേ കാല്‍ ഇടതിന്റെ മേലേ വച്ച്  കാലുകള്‍ പശുവിന്റെ മുഖം പോലെ ആക്കി ഇരിക്കുന്നത് ഗോമുഖാസനംവീരാസനം - ഒരു കാല്പ്പാദം മറ്റേ കാലിന്റെ തുടയുടെ മുകളില്‍ വച്ച് ഇരിക്കുന്നത് വീരാസനം.


ഇങ്ങനെ പത്തു പതിനഞ്ചോളം ആസനത്തില്‍ ഇരുന്ന് ഹഠയോഗി  ധ്യാനം പ്രാര്‍ത്ഥന പോലെ പലതും ചെയ്താല്‍ രാജയോഗം ഉണ്ടാകും എന്നാണ് അതില്‍. രാജയോഗം എന്നാല്‍ സമാധി മുതല്‍ ജ്ഞാനം വരെ ധനാഗമനവും അധികാരവും വരെ പലതും ആണെന്ന് പല വ്യാഖ്യാനങ്ങള്‍ കാണാം എന്നാല്‍ അതിലൊന്നും ആരോഗ്യം കിട്ടാനാന് ആസനത്തില്‍ ഇരിക്കുന്നതെന്ന് കാണാനില്ല 


ഇതില്‍ പറഞ്ഞിരിക്കുന്ന പത്തുപന്ത്രണ്ടെണ്ണവും ഇപ്പോഴത്തെ കാലത്തെ ആസനങ്ങളുടെ പൂര്‍ണ്ണമല്ലാത്ത പട്ടികയും യോഗകൊണ്ട് എന്താണു ഫലം എന്ന് ഇപ്പോള്‍ അവകാശപ്പെടുന്നതും നോക്കുക



4. ഇന്നു കാണുന്ന രീതിയിലെ യോഗാസനങ്ങള്‍ കൊണ്ട് ആരോഗ്യത്തിനു ഗുണമുണ്ട് എന്ന് ചില പ്രാഥമിക പഠനങ്ങള്‍ ഉണ്ട്. ഒരു ഉദാഹരണം ആണ്  യോഗയ്ക്ക് മറ്റു തരം ഏറോബിക്ക് വ്യായാമങ്ങള്‍ പോലെ തന്നെ ആരോഗ്യം തരാന്‍ ആകും എന്ന ഒരെണ്ണം



5. എന്നാല്‍ മൂലാധാരത്തില്‍ മൂന്നു മടക്കായി ഉറങ്ങിക്കിടക്കുന്ന ശക്തി ഉണ്ടെന്നും അത് മേലോട്ട് കയറി സഹസ്രാധാരത്തില്‍ ലയിച്ചാല്‍ അത്ഭുതകരമായ ശാന്തിയും സമാധാനവും ലഭിക്കും എന്നാണ് വാദം എങ്കില്‍ ശാസ്ത്രീയമായി അതെങ്ങനെ എന്ന് വിശദീകരിക്കേണ്ടി വരും. മൂലാധാരത്തില്‍ ഒരു കുണ്ഡലിനി ഗ്രന്ഥിയുണ്ടോ, അത് എന്തു ഹോര്‍മോണ്‍/ ജീന്‍ പ്രവര്‍ത്തനം മൂലം പ്രവര്‍ത്തിക്കുന്നു, എന്തു തരം ഊര്‍ജ്ജമാണ് ഇത് എന്നൊക്കെ.


ഞാന്‍ കുണ്ഡലിനി യോഗ പണ്ട് ശ്രീമാതാജി നിര്‍മ്മലാ ദേവിയുടെ അടുത്തു നിന്നു പഠിക്കാന്‍ പോയിട്ടുണ്ട്. രണ്ട് മൂന്ന് സെഷന്‍ കഴിഞ്ഞപ്പോള്‍  ഇത് ഓട്ടോ‌ഹിപ്‌നോസിസ് മാത്രമാണെന്ന് മനസ്സിലായി.  പണിയും നിര്‍ത്തി.

22-Jun-2015

മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള വ്യാകരണ പാഠങ്ങള്‍ - ഭാഗം 210 - പ്രയോഗങ്ങള്‍

1. കര്‍ത്തരി പ്രയോഗം:
കര്‍തൃകാരകപ്രാധ്യാനം ഉള്ള വാചകം കര്‍ത്തരി പ്രയോഗം. കര്‍ത്താവ്, ക്രിയ ചെയ്തു എന്ന രീതിയിലുള്ള എഴുത്ത്.
ഉദാ:
ഒരു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ രാജ്യത്തിന്റെ ഭാവി പ്രതീക്ഷയായിരുന്ന ഒരു മഹദ്‌വ്യക്തിയെ പ്രാദേശിക - ദേശീയ- അന്താരാഷ്ട്ര നേതൃത്വങ്ങളുടെ ഉന്മൂലനപരിപാടിയുടെ ഭാഗമായ നിര്‍ദ്ദേശപ്രകാരം എട്ടിഞ്ചു നീളമുള്ള കഠാരകൊണ്ട് അതിക്രൂരമായി 108 തവണ കുത്തിക്കൊന്നു.
2. കര്‍മ്മണി പ്രയോഗം:
കർമ്മകാരകത്തിന് പ്രാധാന്യമുളളത് കർമ്മണിപ്രയോഗം. കര്‍മ്മം സംഭവിച്ചു എന്ന രീതിയിലെ എഴുത്ത്.
ഉദാ:
ഒരു ഡി.വൈ.എഫ്. ഐ പ്രവത്തകന്‍ കുത്തേറ്റു മരിച്ചു.
( മാധ്യമപ്രവര്‍ത്തകരെ മലയാളവും പഠിപ്പിക്കാമോ എന്ന് മെസ്സേജ്. പിന്നെന്താ, ദാ മലയാളം.)
Grammar Lessons for Journalists - Module 210- Voice
Active Voice - Subject performs the verb.
Example : " A DYFI member brutally murdered a gem of a person who was believed to be India's future, acting upon directives from local, national and global leaderships, in furtherance of the ghastly eradication plan."
Passive voice : Subject was being acted upon.
Example : "A DYFI member died of penetrative trauma inflicted by stab wounds."
28-Oct-2014

What is culture?

Someone asks me whether I understand culture. He certainly wasn't referring to the making of suitable conditions in a laboratory that facilitates rapid growth of bacteria and viruses. I understand culture. As the Romans who invented the term described it , it is the cultivation of the "soul". It shapes people and the society. I have a problem with only one type of culture- Barbarism. You may tend to think about violent tribes when you hear the term but I go by the Marxist definition.
"Bourgeois society stands at the crossroads, either transition to Socialism or regression into Barbarism." Rosa Luxemburg. Barbarism is the opposite of Socialism.
Now, what makes a culture a barbarian culture? According to me a cultured society should have the following incorporated into it, failing which I wouldn't hesitate to call it Barbarism.
1. All members of the society have equal rights and limits.
2. Laws, rules, norms and beliefs ensure justice, fairness, equality and safety for every member of it.
3. People are free to express their thoughts, beliefs and views.
4. Adults are free to engage in any legal activity and children's, unprivilegeds' and other incapable members' rights are well protected.
5. People have the opportunity to be creative, different and optimistic. They feel they can contribute to progress in any manner they wish to.
6. People mind their own business and do not insist in enforcing their personal views opinions and beliefs on others. They are taught by the culture to respect individuality.
7. People do not believe they have a right by birth, position or power to enslave, exploit or exterminate others.
8. People do not form vigilante groups or kangaroo courts and take law in their hands.
9. All members of the society feel safe , protected and taken care of by the culture of the society.
10. Nobody hates or vindicates you for no fault of yours. You didn't choose your race, ethnicity, place of birth, parents, skin color, caste, creed, tribe, gender, physique or abilities. You shouldn't be blamed for no fault of yours.
See, it's all incredibly simple and obvious.
If the culture cannot embed these simple, basic and essential elements, I would term it as barbarian culture. By the way, majority of the cultures that exist now is barbarian in my opinion. Do you agree?

Why did that offend you?

I am not an expert in making people who have low wits and abusive tendencies understand things, but here is an attempt:
Would you believe that many of the activities you think is perfectly moral could be obscene, had you lived in another time or place?
1 . Did you watch a serial or the news on the TV today? Lucky that you aren't in North Korea, where it is the height of immorality to watch private TV channels that destroy your moral values. The punishment for watching aprivate channel is death. They executed people recently too.
2. Did you go to the house next to yours to ask whether they have a step ladder? If the lady of the house was the only present, Daesh would have killed you and her, it's immoral to be alone with a woman in Syria unless she is your immediate family member.
3 . Did you go to the doctor today and say "I broke my leg while playing football?" .Lucky that you are not living in Victorian Britain, where the word leg was in the class of profane words, since top end of your leg is near your genitals.
4. Did you just say you love Shakespeare? Man, you are really lucky you are not living in 18th century UK. Shakespeare's original works were obscene . You should have read a censored version.
5. Did any female members of your family go out without wearing socks? If you were in old China, the community would have outcast you and family. Decent and chaste girls were supposed to cover their toes, not covering their bottoms would be a much lesser crime.
6. Did you just ask that hotel attendant where the toilet is? He would have slapped you if you were in Victorian Britain. You should ask where you can brush your hair, since toilet, urine, stool and stuff were considered as high order obscene words.
7. Did any female member of your family have a medical checkup? In medieval Europe they would have been termed as prostitutes because chaste women wouldn't let the doctor examine them, they would point at parts of a mannequin at doctor's office and tell him it hurts there instead.
The list is endless. Did you get it? If you change the time or place, most of the things you do in ordinary life that you think are normal would turn obscene.
Civilized societies had nonsense laws too, centuries back. They fought hard and got rid of them. We are late by centuries, but you know it's better to be late than never.

സപ്തര്‍ഷികളുടെ 23-ആം അടിയന്തിര യോഗത്തിന്റെ മിനുട്ട്സ്

1. ചെയര്‍മാന്‍ വസിഷ്ഠന്‍ തനിക്ക് വിശ്വാമിത്രന്റെ കയ്യില്‍ നിന്നും ലഭിച്ച കുറിമാനം യോഗത്തില്‍ വായിച്ചു കേള്‍പ്പിച്ചു. ഉള്ളടക്കം പൂര്‍ണ്ണ രൂപം
"പ്രിയരേ, ഞാന്‍ കഴിഞ്ഞ പതിനായിരത്തിലധികം വര്‍ഷമായി ബ്രഹ്മജ്ഞാനം ലഭിച്ചു ബ്രഹ്മര്‍ഷിയാകാനുള്ള തപസ്സിലായിരുന്നു. തപോജ്ഞാനം ലഭിക്കാതെ ഉഴറുമ്പോള്‍ ദേവലോകത്തെ മേനക എന്നൊരു സ്ത്രീ സാന്ദര്‍ഭികവശാല്‍ എന്റെ ആശ്രമത്തില്‍ വന്നിരുന്നു. എന്റെ തപസ്സിന്റെ ഉദ്ദേശം ദൈവങ്ങളുടെയും പ്രപഞ്ചത്തിന്റെ തന്നെയും സൃഷ്ടിയുടെ മൂലരൂപമായ ബ്രഹ്മത്തെക്കുറിച്ച് ജ്ഞാനം ഉണ്ടാക്കുക ആണെന്നും അത് സവിശേഷതകളും കര്‍മ്മശേഷിയുമുള്ള സദ്‌ഗുണ പരബ്രഹ്മം ആണോ അതോ സച്ചിദാനന്ദം മാത്രമുള്ള നിര്‍ഗ്ഗുണ പരബ്രഹ്മം ആണോ എന്ന് തീര്‍ച്ചയാക്കുകയും ആണെന്നും ഞാന്‍ അവരോട് ചര്‍ച്ചാ വേളയില്‍ പറഞ്ഞു. മേനക എനിക്ക് ഉത്തരം ലഭിക്കാത്തതിനു കാരണം ചോദ്യത്തിലെ തന്നെ യുക്തിവൈകൃതം മൂലം ആണെന്നും പ്രപഞ്ചം ആരോ സൃഷ്ടിച്ചു എന്ന അടിസ്ഥാനാനുമാനത്തില്‍ തന്നെ പിഴവുള്ളതുകൊണ്ടായിരിക്കണം ചോദ്യങ്ങളെല്ലാം ഉത്തരമില്ലാതെ നിലനില്‍ക്കുന്നതെന്നും നിരീക്ഷിക്കുകയുണ്ടായി. ഈ നിരീക്ഷണം യുക്തിസഹമെന്ന് തോന്നിയതിനാല്‍ ഞാന്‍ അത് അംഗീകരിച്ച് തപസ്സ് അവസാനിപ്പിച്ചു എന്തെങ്കിലും പണിയെടുത്ത് മേല്‍ ജീവിതം കഴിക്കാന്‍ ആഗ്രഹിക്കുനു. വിശ്വസ്തന്‍, വിശ്വം."
2. മേല്പ്പറഞ്ഞ വിവരം പുറത്തു വരികയെങ്കില്‍ ഋഷികളുടെ വിശ്വാസ്യതയെയും അഭിമാനത്തിനെയും മാത്രമല്ല ബ്രാഹ്മണ്യത്തിന്റെ നിലനില്പ്പിനെ തന്നെ ബാധിക്കും എന്ന് ക്രതുവും മഹായോഗികളായ പുരുഷന്മാര്‍ക്കു പോലും ലഭിക്കാത്ത ഉത്തരം ഒരു കേവല സ്ത്രീ പറഞ്ഞു കൊടുത്തു എന്ന് ലോകമറിഞ്ഞാല്‍ അത് പുരുഷകുലത്തിനു തീരാത്ത അപമാനം ആകുമെന്ന് അംഗിരസ്സും അഭിപ്രായപ്പെട്ടു.
3. എന്തു വില കൊടുത്തും ഈ വിവരം പുറത്തു വരുന്നത് തടയണം എന്ന് പുലഹന്‍ ആഹ്വാനം ചെയ്തതിനെ ഋഷികള്‍ ഏകകണ്ഠമായി പിന്‍ തുണച്ചു.
4. തുടര്‍ന്ന് കണ്വന്‍ എന്ന മഹര്‍ഷിയെ ആളയച്ചു വരുത്താനും ഒരു അനാഥ കുട്ടിയെ താന്‍ കണ്ടെത്തിയെന്നും അത് വിശ്വാമിത്രന്റെയും മേനകയുടെയും കുട്ടിയാണെന്നും സ്ഥാപിക്കുക വഴി വിശ്വനും മേനകയും തമ്മില്‍ അവിഹിതബന്ധമുണ്ടായിരുന്നു എന്ന ലൈംഗികാപവാദമായി തപസ്സിളകിയ സംഭവത്തെ മാറ്റിയെടുക്കാനും തീരുമാനമായി.
5. സംഗതി നാട്ടിലെ സകല മഞ്ഞത്താമരയിലയിലും വരുന്നതോടെ ഈ ഗുരുതരപ്രശ്നം ആളുകള്‍ രസിച്ചു കേള്‍ക്കുന്ന വൃത്തികേടായി ഒഴിഞ്ഞു പൊക്കോളും എന്ന പൂര്‍ണ്ണ വിശ്വാസത്തില്‍ യോഗം പിരിഞ്ഞു.

29-nOV-2013

ഇടതുപക്ഷം കമ്പ്യൂട്ടറിനെ ഭയന്നിരുന്നോ? എന്ന്?

എലിയും... അല്ലേ വേണ്ട. മാങ്ങാണ്ടീം മരമഞ്ഞളും തിരിച്ചറിയാന്‍ കഴിവില്ലാത്ത ചിലര്‍ ആദ്യം സി പി എം കമ്പ്യൂട്ടര്‍‌വത്കരണത്തെ എതിര്‍ത്തു പിന്നെ നയം തിരുത്തി അനുകൂലിച്ചു എന്നൊക്കെ പുലമ്പിക്കൊണ്ട് വരാറുണ്ട്. അറിവുകേട് ഒരു തെറ്റല്ല, പക്ഷേ തെറ്റാണു ശരി എന്നു വാദിച്ചുകൊണ്ട് വന്നാലോ?
1966ഇല്‍ എല്‍ ഐ സി തങ്ങളുടെ സ്ഥാപനങ്ങളെ കമ്പ്യൂട്ടര്‍‌വത്കരിക്കാന്‍ ശ്രമിച്ചു. ഇടത് ട്രേഡ് യൂണിയനുകള്‍ ഇത് തങ്ങളുടെ ജോലിക്കുള്ള അവകാശം നിഷേധിക്കലാണെന്ന് പറഞ്ഞ് ദീര്‍ഘകാലം സമരം ചെയ്തു. ഇതിന്റെ ഏറിയോ കുറഞ്ഞോ ഉള്ള അലകള്‍ പലയിടത്തും ഉണ്ടായി. പതുക്കെ പതുക്കെ അത് ഇല്ലാതെയുമായി.
കമ്പ്യൂട്ടര്‍‌വത്കരണം എന്നു പറഞ്ഞാല്‍ എന്താണെന്നല്ലാതെ എന്തായിരുന്നു എന്ന് അറിയാത്തവര്‍ക്ക് ഇതൊരു ശരികേടായി തോന്നും. എന്നാല്‍ അന്നത്തെ സര്‍ക്കാരിന് അത് തോന്നിയില്ല എന്നതില്‍ തന്നെ എന്തോ ഒരു കഴമ്പുണ്ട് എന്ന് തോന്നുന്നില്ലേ?
സമരം തുടങ്ങിയപ്പോള്‍ പ്രതികരിച്ചില്ലെങ്കിലും മൂത്തപ്പോള്‍ ഇന്ത്യാ ഗവണ്മെന്റ് കാര്യം പഠിക്കാനായി ആദ്യം ആര്‍ വെങ്കിട്ടരാമനെയും പിന്നീട് വി. എം ദണ്ഡേക്കറെയും ചെയര്‍മാനാക്കി കമ്മിറ്റീ ഫോര്‍ ഓട്ടോമേഷന്‍ ഉണ്ടാക്കി. 1972ഇല്‍ ദണ്ഡേക്കര്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോള്‍ കമ്പ്യൂട്ടര്‍‌വത്കരണം നടത്തും മുന്നേ ട്രേഡ് യൂണിയനുകളുമായി പദ്ധതി ചര്‍ച്ച ചെയ്ത് തീരുമാനം ആകണം എന്നു നിര്‍ദ്ദേശിച്ചു. സമരത്തിന്റെ വിജയമായിരുന്നു ഇതെന്ന് കണക്കാക്കാം.
എന്തുകൊണ്ട് ദണ്ഡേക്കര്‍ കമ്മിറ്റി അന്ന് അങ്ങനെ നിര്‍ദ്ദേശിച്ചു? ഇന്ത്യയില്‍ അന്നു നടന്നുവന്നിരുന്ന കമ്പ്യൂട്ടര്‍‌വത്കരണം പ്രധാനമായും IBM 1401 ഉപയോഗിച്ച് പേറോള്‍, ഇന്‍‌വെന്ററി ജോലികളിലെ മനുഷ്യാധ്വാനം ഒഴിവാക്കല്‍ മാത്രമായിരുന്നു, അല്ലാതെ നാം ഇന്ന് അറിയുന്നതുപോലെ പ്രൊഡക്റ്റീവിറ്റിയും എഫിഷ്യന്‍സിയും കൂട്ടുന്ന ഓട്ടോമേഷന്‍ പ്രോസസ് ആയിരുന്നില്ല. [ഹിസ്റ്ററി ഓഫ് കമ്പ്യൂട്ടിങ്ങ് ഇന്‍ ഇന്ത്യ - വി രാജാരാമന്‍ ( സൂപ്പര്‍‌കമ്പ്യൂട്ടര്‍ എജ്യൂക്കേഷന്‍ & റിസേര്‍ച്ച് സെന്റര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് പ്രസിദ്ധീകരണം) പേജ് 23.] തുടര്‍ന്ന് പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റിയും ലോങ്ങ് ടേമിലേ കമ്പ്യൂട്ടര്‍‌വത്കരണത്തിന്റെ ഫലം ലഭിക്കൂ, അതിനാല്‍ ഷോര്‍ട്ട് ടേല്‍ തൊഴില്‍ നഷ്ടങ്ങള്‍ അതീവശ്രദ്ധയോടെ പരിഹരിക്കണം എന്ന നിലപാട് 1975ഇല്‍ വ്യക്തമാക്കി.
എന്നാള്‍ 1978 മുതല്‍ 1991 വരെയുള്ള കാലം സര്‍ക്കാര്‍ പോളിസികളിലും കമ്പ്യൂട്ടര്‍ വത്കരണത്തിന്റെ അടിസ്ഥാനോദ്ദേശ്യങ്ങളിലും തന്നെ വത്യാസം വന്നതോടെ പൊതുബോധത്തിലും അതിന്റേതായ മാറ്റം ഉണ്ടായി. ശേഷം വന്ന കമ്പ്യൂട്ടര്‍ യുഗത്തില്‍ അതു തന്നെ ഒരു തൊഴില്‍ മേഖലയായി ഇന്ത്യയില്‍ രൂപപ്പെട്ടു. (മേലേ പറഞ്ഞ പുസ്തകത്തില്‍ വിവിധ ഭാഗങ്ങളിലായി)
സംഗതി വ്യക്തമായോ? ഇല്ലെങ്കില്‍ ഒരു ക്വോട്ട്: " കമ്യൂണിസ്റ്റ് പാര്‍ട്ടി ടെക്നോളജിയെ എതിര്‍ത്തിട്ടില്ല, എതിര്‍ക്കാന്‍ കഴിയുകയുമില്ല. ടെക്നോളജി പുരോഗമിക്കുന്നതിനനുസരുച്ച് ഉത്പാദന ക്ഷമത വര്‍ദ്ധിക്കുകയും അതുവഴി സാമ്പത്തിക വികസനം എളുപ്പമാകുകയും ചെയ്യും. എന്നാല്‍ ഇതിനു പകരം തൊഴില്‍ നിഷേധം വഴിയുള്ള ലാഭവര്‍ദ്ധനയ്ക്ക് മാത്രമായി ടെക്നോളജിയെ ഉപയോഗിച്ചകാലം അതിനെതിരേ സമരം ചെയ്തു. അത് ന്യായമായിരുന്നെന്ന് തന്നെ ഇന്നും പറയുന്നു." ഹിമാന്‍ഷു റോയി- പീപ്പിള്‍സ് ഡെമോക്രസി ഒക്റ്റോബര്‍ 2003 പതിപ്പില്‍.
[കാര്യം അറിയേണ്ടവര്‍ക്ക് ഗവേഷണ പുസ്തകങ്ങള്‍ വായിക്കാം, കാര്യം അറിയേണ്ടാത്തവര്‍ക്ക് സിനിമാ കണ്ട് അതാണു ചരിത്രം എന്നു കരുതി നടക്കാം.]
19-Nov-2013