Saturday, August 8, 2015

Vrata suddhi

De boarding of a woman and child at the demand of Shabarimala pilgrims remind me of my Hyderabad days.
There during the vrata season devotees get away from their houses and form bachelor groups, since being in the presence of women is bad. They eat only vegetarian food cooked by men. Those who can afford drive their own vehicles or hire autos driven by men, since public transport will have woman pax. When they start to Shabarimala they crowd in all male compartments.
However, at work they don't have a problem with women being around them! If he works for a lady, he would find her presence in the office absolutely fine. If he is a doctor, there is absolutely no harm dealing with women patients and women coworkers. If he is an auto driver, there is no problem accepting female passengers.
The difference is that they don't have any choices when it comes to work.
18-dec-2014

What do you see?

23-dec-2014
പരീക്ഷണം:
റെയിന്‍ ഫോറസ്റ്റ് സൈറ്റില്‍ നിന്നും കിട്ടിയതാണ് ഈ ഫോട്ടോ. അവിടെ കണ്ട ചില കമന്റുകള്‍ അല്പ സ്വല്പം പൊടി തട്ടി ഇവിടെ ഇടുന്നു. ഈ ഫോട്ടോ കാണുമ്പോള്‍ നിങ്ങള്‍ക്ക് താഴെപ്പറയുന്നതില്‍ ഏതു കമന്റിനോടാണ് കൂടുതല്‍ അടുത്തു നില്‍ക്കുന്ന ഫീലിംഗ്സ്? ഒരുപാടു ചിന്തിക്കേണ്ട കാര്യമില്ല, ഒരു ചിത്രം കാണുമ്പോള്‍ മനസ്സില്‍ തോന്നുന്ന വികാരം. ഉത്തരം മാത്രം എഴുതിയാല്‍ മതിയാകും, ജസ്റ്റിഫിക്കേഷന്‍ കൊടുത്താല്‍ അത് തുടര്‍ന്ന് കമന്റ് എഴുതുന്നവരുടെ ചിന്തയെ ബാധിക്കും.
1. അച്ഛനും അമ്മയും ആയാല്‍ കുഞ്ഞിനെ ഇങ്ങനെ നോക്കണം.
2. ഇതു കണ്ടപ്പോള്‍ ഞാന്‍ എന്റെ അച്ഛനെയും അമ്മയെയും ഓര്‍ത്തു.
3. ദൈവമേ, മനുഷ്യന്‍ കഴിഞ്ഞ് ഇപ്പോ സിംഹങ്ങളും ഇങ്ങനെ തുടങ്ങിയോ smile emoticon smile emoticon
4. അവര്‍ കൂടെയുള്ളപ്പോള്‍ കുഞ്ഞിനു ഒന്നിനെയും ഭയമില്ല.
5. പ്രകൃതിയില്‍ ഇങ്ങയെയും സംഭവിക്കും
6. കഷ്ടം!
7. പാവം കുട്ടി, എത്ര കഷ്ടപ്പെടുന്നു ജീവിക്കാന്‍.
[നാലഞ്ചു മണിക്കൂര്‍ കഴിയുമ്പോള്‍ ഈ പരീക്ഷണം എന്തിനായിരുന്നു എന്ന് ഞാന്‍ തന്നെ പറയാം.] 
Well protected heart emoticon

നിങ്ങടെ റോബോട്ടില്‍ ഭാഷയുണ്ടോ?

പത്തു പതിനഞ്ചു കൊല്ലം മുന്നേ കേട്ട ഗുണ്ട്, ഇന്നു രാവിലേ വീണ്ടും ആരോ എടുത്തിട്ട വഴി കണ്ടു. റോബോട്ടിനു സംസാരിക്കാന്‍ ഏറ്റവും യോജിച്ച ഭാഷ സംസ്കൃതമാണെന്ന് നാസ പറഞ്ഞെന്ന്. ഇതൊക്കെ ഇപ്പഴും പ്രചാരത്തില്‍ ഉണ്ടോ? പരം‌വിസ്മിതാമ്യഹം!
യന്ത്രമനുഷ്യന്‍ ഏതു ഭാഷയില്‍ സംസാരിക്കും?
നെതര്‍ലന്‍ഡിലെ ഐന്‍‌ഥോവന്‍ യൂണിവേര്‍സിറ്റി ഓഫ് ടെക്നോളജിയാണ് റോബോട്ടുകള്‍ക്ക് സംസാരിക്കാനുള്ള റോയ്‌ല (റോബോട്ട് ഇന്ററാക്ഷന്‍ ലാംഗ്വേജ്) ഉരുത്തിരിച്ചത്.
മിക്ക മനുഷ്യഭാഷയിലും ഒരേ വാക്കിനോ പ്രയോഗത്തിനോ പല അര്‍ത്ഥമുണ്ടാകും ഉദാഹരണം മലയാളം ആണു ഉപയോഗിക്കുന്നത് എന്നു വച്ചോളൂ; ഹോട്ടലില്‍ വിളമ്പുകാരന്‍ ആയി നില്‍ക്കുന്ന റോബോട്ട്
"സര്‍ ചായ വേണോ കാപ്പി വേണോ?"
കസ്റ്റമര്‍ : "കാപ്പി മതി" അര്‍ത്ഥം എനിക്കു കാപ്പിയാണു വേണ്ടതെന്നാണ്.
ചോറുണ്ടോണ്ട് ഇരിക്കുന്ന കസ്റ്റമറോട് "സര്‍ ചോറു വേണോ?" എന്നു ചോദിക്കുന്നു
കസ്റ്റമര്‍: "ചോറു മതി." അര്‍ത്ഥം എനിക്കു ചോറു വേണ്ടാ എന്നാണ്.
ചിലപ്പോ മതിയെന്നു പറഞ്ഞാല്‍ വേണം, ചിലപ്പോ മതിയെന്നു പറഞ്ഞാല്‍ വേണ്ടാ; വിളമ്പുകാരന്‍ റോബോട്ട് വിളമ്പുകാരന്‍ പോഞ്ഞിക്കരയെപ്പോലെ വയലന്റ് ആയി ചോറ്റുകലം എടുത്ത് ഇലയില്‍ മറിച്ചുകളയും. ഇതുകൊണ്ട് ഫീനോംസ്, ടെന്‍സ് എന്നിവ ഒഴിവാക്കിയാണ് അവര്‍ റോയ്‌ല ഭാഷ ഉരുത്തിരിച്ചത്.
കാലമൊക്കെ മാറി, ഹോണ്ടാ അസിമോ ജാപ്പനീസും ഇംഗ്ലീഷും പറയും എന്നു മാത്രമല്ല, ആക്സന്റ് വത്യാസം മനസ്സിലാക്കി സംസാരിക്കും. വേറെങ്ങാണ്ടോ റോബോട്ടുകള്‍ സ്വന്തമായി അവരുടെ ഭാഷ ഉരുത്തിരിച്ചു തുടങ്ങി. നാസക്കാരന്റെ ഒരു കുറിപ്പില്‍ ഒരേസമയം ഇരുപതോളം ഭാഷയില്‍ സംസാരിക്കുന്ന റോബോട്ടുകളെക്കുറിച്ച് കണ്ടിരുന്നു. അപ്പോ ആര്‍ട്ടിഫിഷ്യലി ഇന്റലിജന്റ് മെഷീന്‍ ഏതു ഭാഷ സംസാരിക്കും എന്നതിനു പ്രസക്തിയില്ല, ഉടനേ തന്നെ "നാടെവിടെ സര്‍" എന്നു ചോദിച്ച് "തിരോന്തോരം" എന്ന ഉത്തരം കേള്‍ക്കുമ്പോള്‍ "സൂങ്ങളുതന്യേ ചെല്ലാ?" എന്ന് നിങ്ങളുടെ സ്വന്തം ആക്സന്റില്‍ സംസാരിക്കുന്ന റോബോട്ടിനെ കാണാം.
ഇനി നമ്മുടെ റോയ്‌ല പോലെ കുറഞ്ഞ പദാവലിയും ലളിത വ്യാകരണവും ഉപയോഗിക്കുന്ന മനുഷ്യന്‍ ഉപയോഗിക്കുന്ന റോബോട്ടുഭാഷ ആണെങ്കില്‍ ആ പാവം യന്ത്രത്തിനെ ഇട്ടു അഷ്ഠാധ്യായിയും അമരകോശവും പഠിപ്പിക്കുന്നതിനെക്കാള്‍ എളുപ്പം മലയാളം തെറി പഠിപ്പിക്കുന്നതാണ്. അതിലും ലളിതപദാവലി വേറേ എവിടെ കിട്ടും. ഉദാഹരണം "മൈ*" എന്ന ഒറ്റവാക്ക് പഠിപ്പിച്ചാല്‍ അതിനു പദാവലി എത്ര ചുരുക്കാം.
"ഛെ, മൈ*" = ഞാന്‍ നിരാശനാണ്.
"എന്തു മൈ*ആണിത്?" = ഞാന്‍ ആശങ്കപ്പെടുന്നു.
"ഓ, മൈ* പോട്ടെടാ." = ഞാന്‍ നിന്നെ സാന്ത്വനിപ്പിക്കുന്നു.
"എന്തു മൈ* ആണെടാ കാട്ടിയെ?" = ഞാന്‍ നിന്റെ പ്രവൃത്തിയില്‍ കോപാകുലന്‍ ആയി.
"ഒരു മൈ* സംഭവം തന്നെ." = ഞാന്‍ ഇതില്‍ ആശ്ചര്യപ്പെടുന്നു.
"എന്താടാ മൈ*?" = ഞാന്‍ നിന്നെ വെല്ലുവിളിക്കുന്നു.
"എന്തു മൈ*, എന്തോ." = ഞാന്‍ ഘണ്‍ഫ്യൂ!
"എന്തു മൈ* എങ്കിലും വരട്ടെ." = ഞാന്‍ നിസ്സംഗന്‍.
"എനിക്കൊരു മൈ*ഉം ഇല്ല" = ഞാന്‍ ആശങ്കാരഹിതന്‍
അങ്ങനെ അങ്ങനെ. അപ്പോ കാര്യങ്ങള്‍ എല്ലാം ക്ലീയര്‍ ആയല്ലോ?
[ഒരു നിലയില്‍ തമിഴിന്റെ വശ്യത പോലെ സംസ്കൃതത്തിന്റെ സുവ്യക്ത ഘടനയും എനിക്കിഷ്ടമാണ്. പാണിനീസൂത്രമൊക്കെ വായിച്ച് വാ പൊളിച്ചുപോയിട്ടുണ്ട്. എന്നാല്‍ ശാസ്ത്രം പോലെ തന്നെ ഭാഷയുടെ പുരോഗതിയും ഇല്ലാതെയാക്കിയവരുടെ പിന്‍‌മുറക്കാര്‍ തന്നെ അതെന്തെന്ന് അറിയാതെ അതില്‍ മരമഞ്ഞളുണ്ട്, മാങ്ങാണ്ടിയുണ്ട് എന്നൊക്കെ പറഞ്ഞു നടക്കുന്നത് കണ്ടപ്പോള്‍ ബേബി ഇച്ചി സ്ക്രാച്ചി...]

22-dec-2014

Emotional Politics

I had a friend in college. A couple of years senior to me. He has a unique name, if I tell that many here may recognise him. So let's call him James.
James was an emotional leftist . He was always angry and sad that my logically left mind was not red enough. He used to accuse that my politics was too benign to be termed left, or that I was not "left enough"
I didn't hear from James for a decade and a half after he left college. Then we met again at a wedding function. We were happy to see each other after so long. He was emotionally Kerala Congress (M) then. He was emotionally sick of leftism and was angry and sad that I still a leftist. He went at length about why leftism isn't natural, he even made some attempts to misquote evolutionary theories and the concept of the selfish gene.
My training yesterday was on transactional analysis - the PAC model. Everyone presented a personality. I chose to present James. The class came to the conclusion that his ego has a confused parent, a slightly distorted adult and a dominant child. Trainer also by and far agreed to the class's majority opinion. So much about emotional politics.

24-dec-24.

അവര്‍ ഒരു ഫലിതമല്ല

പ്രാരാബ്ധങ്ങള്‍ക്ക് ഒരു ചെവി കൊടുക്കല്‍ സാമൂഹ്യചുമതലകളുടെ ഭാഗമാണ്. നിങ്ങള്‍ പ്രത്യേകിച്ചൊന്നും ചെയ്യേണ്ട, ആളുകള്‍ വന്ന് അവരുടെ കഷ്ടപ്പാടുകള്‍ ഒക്കെ എണ്ണിപ്പെറുക്കി കുറച്ചു സമാധാനം നേടി അങ്ങു പോയിക്കോളും.
ഒരു സ്ഥാപനം തുടച്ചു വൃത്തിയാക്കിയിടുന്ന ജോലിയെടുക്കുന്ന തമിഴ്നാട്ടുകാരി സ്ത്രീ അങ്ങനെ ഒരിക്കല്‍ എന്നോട് ജീവചരിത്രം പറഞ്ഞു തുടങ്ങി. ഉത്സവപ്പറമ്പുകളിലും മറ്റും സ്റ്റേജില്‍ ഡാന്‍സ് കളിക്കുന്ന ട്രൂപ്പില്‍ ചേര്‍ന്ന് തൊഴിലാളി ജീവിതം തുടങ്ങി. അതില്‍ ഒരാളെ കല്യാണവും കഴിച്ചു. ഒരു കുട്ടിയായപ്പോള്‍ ഭര്‍ത്താവ് മറ്റൊരു പെണ്ണിനെ കൂടി കെട്ടി. അവളുടെ പോട്ടി സഹിക്കവയ്യാതെ ഇവരും കുട്ടിയും അയാളെ ഉപേക്ഷിച്ചു. ഡാന്‍സിനുള്ള പ്രായം ഒക്കെ കഴിഞ്ഞപ്പോള്‍ വീട്ടുജോലിക്കാരിയായി ഒരു തമിഴു കുടുംബത്തിനൊപ്പം ദുബായില്‍ വന്നു, ആ ദമ്പതികളുടെ കുട്ടികള്‍ ഒക്കെ വളര്‍ന്നപ്പോള്‍ അവര്‍ തന്നെ ശരിയാക്കിക്കൊടുത്തതാണ് ഇപ്പോഴുള്ള ജോലി. അനുജനു നാട്ടില്‍ ചെറിയ കേറ്ററിങ്ങ് സര്‍‌വീസ് ഉണ്ട്. അക്കനു സിനിമ ഉണ്ടായിരുന്നപ്പോള്‍ നിറയെ വര്‍ക്ക് പിടിച്ചു കൊടുക്കുമായിരുന്നു, ഇപ്പോള്‍ അവനും കടത്തിലാണ്.
നിങ്ങളുടെ അക്കന്‍ സിനിമയില്‍ അഭിനയിക്കുന്നുണ്ടോ? ഞാന്‍ തിരക്കി.
ഓ, എന്റെ അക്കനല്ല, ഷക്കീല അക്കന്‍. അറിയില്ലേ, മലയാളത്തിലും നിറയെ പടം ചെയ്തിട്ടുണ്ട്.
കാര്യങ്ങളൊക്കെ ചോദിച്ചു വന്നപ്പോള്‍ ഷക്കീല സിനിമയില്‍ അഭിനയിക്കുമ്പോള്‍ തന്റെ അയല്‍ക്കാര്‍ക്കും മറ്റും പ്രോജക്റ്റില്‍ ചെറിയ വര്‍ക്കുകള്‍- ടാക്സി, ജൂനിയര്‍ ആര്‍ട്ടിസ്റ്റ് റോള്‍, കേറ്ററിങ്ങ് അങ്ങനെയുള്ളവ- കൊടുക്കണമെന്ന് നിബന്ധന വയ്ക്കുമായിരുന്നത്രേ. അങ്ങനെ ഒരു ചെറിയ റോഡിന് അവര്‍ അക്കനും ആശ്രയവും ഒക്കെയായിരുന്നു,
ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള സിനിമാതാരം ജാക്കി ചാന്‍ ആണെന്ന് ഫാന്‍സ് അവകാശപ്പെടുന്നു. അദ്ദേഹം ലോകോത്തര സിനിമയൊന്നും എടുത്തിട്ടില്ല, ആക്ഷന്‍ ചിത്രീകരണത്തിലെ ആത്മാര്‍ത്തത കൊണ്ടും പ്രത്യേകത കൊണ്ടും പ്രശസ്തനായി. മറ്റൊരു പ്രത്യേകത ജാക്കിയുടെ സപ്പോര്‍ട്ടീവ് റോള്‍ ആണ്. ഹോങ്ങ് കോങ്ങ് സിനിമകളില്‍ ജൂനിയര്‍ സ്റ്റണ്ട് ആര്‍ട്ടിസ്റ്റുകളുടെ ജീവിതം വലിയ കഷ്ടമായിരുന്നു. അപകടങ്ങള്‍ ഏറെയും. ജാക്കിച്ചാന്‍ സിനിമകളിലെ സംഘട്ടന രംഗങ്ങള്‍ എല്ലാം ചെയ്യുന്നത് അദ്ദേഹം ട്രെയിന്‍ ചെയ്യുകയും പരിപാലിക്കുകയും ചെയ്യുന്ന സ്റ്റണ്ട് ടീം ആണ്. അതുപോലെ ഹോങ്ങ് കോങ്ങ് സിനിമ ഷൂട്ടിങ്ങുകളില്‍ മരിച്ചു പോയിട്ടുള്ള സ്റ്റണ്ട് ആര്‍ട്ടിസ്റ്റുകളുടെ വിധവകള്‍ക്ക് സ്വത്ത് ആര്‍ജ്ജിക്കാനാണ് തന്റെ ചില സിനിമകളുടെ ലാഭം മുഴുവന്‍ ഉപയോഗിച്ചത്. സിനിമയില്‍ നിന്ന് ആര്‍ജ്ജിച്ച സ്വത്ത് തന്റെ അടുത്ത തലമുറയ്ക്കല്ല, ചാരിറ്റിക്കാണെന്ന് വില്‍‌പത്രം എഴുതി ഈയിടെ ജാക്കി. നടന്‍ എന്നതിനപ്പുറം ജാക്കി എന്ന നല്ല മനുഷ്യനെയും അനാഥ കുട്ടികളുടെ സം‌രക്ഷകനെയും ആരാധകര്‍ക്ക് ഇഷ്ടമാണ്.
ഷക്കീല വര്‍ക്ക് പരിചയക്കാര്‍ക്ക് പിടിച്ചു കൊടുക്കും എന്ന് ആ പ്രായമായ സ്ത്രീ പറഞ്ഞപ്പോള്‍ ഞാന്‍ ഓര്‍ത്തത് ഹോം‌കോങ്ങ് സ്റ്റണ്ട്‌മെന്‍ വെല്‍ഫയര്‍ ഫണ്ടും ജാക്കിച്ചാന്‍ സ്റ്റണ്ട് ടീമും ആണ്.
തിരുവനന്തപുരത്തുകാര്‍ ആരെയും അണ്ണാ എന്നു വിളിക്കും, രായണ്ണാ, രെവിയണ്ണാ, കാര്‍ലോസണ്ണാ, നൗഷാദണ്ണാ... പക്ഷേ തിരുവനന്തപുരത്ത് ചെന്ന് വെറുതേ അണ്ണന്‍ എന്നു പറഞ്ഞാല്‍ അത് വര്‍ക്കല രാധാകൃഷ്ണന്‍ ആണ്. അതിനു പാര്‍ട്ടിഭേദമൊന്നുമില്ല. വര്‍ക്കല രാധാകൃഷ്ണന്‍ ഒരു ജില്ലയുടെ മുഴുവന്‍ അണ്ണന്‍ ആയതുപോലെ ഒരു തീരെ ചെറിയ തെരുവായിരിക്കാം, ഒരു കോളനി ആയിരിക്കാം, എനിക്കറിയില്ല, തമിഴ് നാട്ടില്‍ ഏതോ ഒരിടത്ത് വെറുതേ അക്കന്‍ എന്നു പറഞ്ഞാല്‍ അത് ഷക്കീലയാണ്.
സ്ക്രീനില്‍ കണ്ട് വെള്ളമിറക്കി, പുറത്തിറങ്ങി കൂട്ടുകാരോടൊത്ത് അശ്ലീലം പറഞ്ഞു പൊട്ടിച്ചിരിച്ച്, രാത്രി ഓര്‍ത്ത് സ്വയം‌ഭോഗം ചെയ്തില്ലേ, ആ ശരീരമല്ല ഷക്കീല. അതവരുടെ തൊഴില്‍ ആയിരുന്നു, ജീവിതമല്ല.
[രാവിലേ രാഹുല്‍ പശുപാലന്റെ പോസ്റ്റ് കണ്ടപ്പോള്‍ ഇത്രയും എഴുതാന്‍ തോന്നി.]
29-dec-2-14

തദ്ദേശീയ ശാസ്ത്രപാഠം

കുട്ടികളേ, നിലവിലുള്ള പാഠ്യപദ്ധതിയെല്ലാം പാശ്ചാത്യര്‍ നമ്മളെ വഴിപിഴപ്പിക്കാന്‍ ഉണ്ടാക്കിയതാണെന്നും നമ്മള്‍ നമ്മുടെ സംസ്കാരത്തിനനുസരിച്ചുള്ള പാഠങ്ങള്‍ പഠിപ്പിച്ചു നേര്‍‌വഴിക്കു നടത്തണം എന്നും ഇന്നലെ പറഞ്ഞത് ഹര്‍‌വാര്‍ഡില്‍ പോയിട്ടുള്ള സാമ്പത്തികശാസ്ത്ര വിദഗ്ദ്ധന്‍ ആയതുകൊണ്ട് നമുക്ക് തേങ്ങാ സാമ്പത്തിക ശാസ്ത്രത്തില്‍ തന്നെ ഉടയ്ക്കാം.
ഇന്നലെ വരെ ടാക്സേഷനെക്കുറിച്ച് നിങ്ങള്‍ പഠിച്ചതെല്ലാം മറന്നേക്കൂ, അതൊക്കെ പാശ്ചാത്യ സൃഷ്ടിയാണ്. നമ്മള്‍ ഇന്നു പഠിക്കാന്‍ പോകുന്നത് കൗടില്യന്റെ അര്‍ത്ഥശാസ്ത്രത്തിലെ ടാക്സ്, സോറി ചുങ്കത്തെക്കുറിച്ചാണ്. പത്തു രണ്ടായിരത്തഞ്ഞൂറു വര്‍ഷം മുന്നേ എഴുതപ്പെട്ട വിലപ്പെട്ട ഗ്രന്ഥമാണിത്.
ആദായനികുതികളിലെ ലൈംഗികസേവന നികുതികള്‍ ആണ് ഇന്നത്തെ പാഠം. വകുപ്പ് മറന്നു പോകരുത് 2(27). ഇതിന്റെ ടാക്സബിള്‍ എന്റിറ്റികള്‍ ഇപ്രകാരമാണ്:
1. ഗണിക - വേശ്യാലയം സ്ഥാപിച്ച് അതില്‍ വേശ്യകളെ തൊഴിലാളികളായി നിയമിച്ച് നടത്തുന്ന ലൈംഗിക സ്ഥാപനം.
2. രൂപാജീവ - സ്വന്തം ശരീരം വിറ്റ്, ഇന്‍ഡിപെന്‍ഡന്റ് പ്രാക്റ്റീസ് നടത്തുന്ന ലൈംഗിക തൊഴിലാളി.
3. പും‌ശ്ചലി - കാര്യസാധ്യത്തിനും ധനപ്രാപ്തിക്കും വേണ്ടി ഒന്നിലധികം പുരുഷന്മാരോട് ബന്ധം പുലര്‍ത്തുന്ന സ്ത്രീ.
ഇതില്‍ ഗണികകള്‍ക്ക് വേശ്യാലയം തുടങ്ങാനായി ആഭരണം, കെട്ടിടം, വാദ്യോപകരണങ്ങള്‍, കുപ്പായങ്ങള്‍ എന്നിവയ്ക്ക് ധനസഹായമായി സര്‍ക്കാര്‍ ലം‌സം‌ഗ്രാന്റ് ആയി പണം നല്‍കണം. ഇത് തുടക്കത്തില്‍ ഒറ്റത്തവണയേ നല്‍കൂ. മുഖ്യ വേശ്യാലയ നടത്തിപ്പുകാരി വരുമാനത്തിന്റെയും ചിലവുകളുടെയും കൃത്യമായ കണക്കുകള്‍ ആദായ വകുപ്പില്‍ വര്‍ഷാവര്‍ഷം സമര്‍പ്പിച്ച് പരിശോധനയ്ക്കു വിധേയമാക്കി ലാഭവിഹിതം സര്‍ക്കാരില്‍ അടയ്ക്കണം.
രൂപാജീവ സെല്‍ഫ് എമ്പ്ലോയ്ഡ് പേര്‍സണ്‍ എന്ന നിലയില്‍ വിശദമായ ചിലവു കണക്കുകള്‍ സൂക്ഷിക്കേണ്ടതില്ല. അവരുടെ മൊത്തം കളക്ഷന്റെ കണക്കു സൂക്ഷിച്ച് സമയത്ത് അതിന്റെ ആറില്‍ ഒന്ന് തുക നികുതി അടയ്ക്കണം.
പും‌ശ്ചലിയുടെ വരുമാനം കാനോണ്‍ ഓഫ് സേര്‍ട്ടനിറ്റിക്ക് വഴങ്ങുന്നതല്ല എന്നതിനാല്‍ സാധാരണ ഗതിയില്‍ ചുങ്കത്തിനു വിധേയമല്ല, എന്നാല്‍ വീടും പുരയിടവും, ആഭരണങ്ങള്‍, കന്നുകാലികള്‍ തുടങ്ങിയവ കൂടെ‌പൊറുക്കുന്നവര്‍ അവള്‍ക്ക് സമ്മാനമായി നല്‍കിയാല്‍ നികുതിപ്പിരിവുകാര്‍ യോഗ്യമായ ചുങ്കം ചുമത്താവുന്നതാണ്.
രാജ്യത്ത് ക്ഷാമം, കമ്മി ബജറ്റ്, യുദ്ധം, മറ്റു സാമ്പത്തിക ഞെരുക്കം എന്നിവ അനുഭവപ്പെട്ടാല്‍ ലൈംഗികത്തൊഴിലാളികള്‍ എല്ലാവരും ലാഭം ഉയര്‍ത്തി കൂടുതല്‍ വരുമാനം ഉണ്ടാക്കാന്‍ ബാധ്യസ്ഥരാണ്, അല്ലാത്ത പക്ഷം രാജ്യം നികുതി ഉയര്‍ത്തിയേക്കാം.
പട്ടാളക്കാര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സൗജന്യ സേവനം നല്‍കാന്‍ ഗണികകളും രൂപാജീവകളും ബാധ്യസ്ഥരാണ്. പും‌ശ്ചലിക്ക് ഈ വകുപ്പ് ബാധകമല്ല. രാജാവിനു ലൈംഗിക സേവനം നടത്തുന്നവര്‍ക്ക് കിട്ടുന്ന പ്രതിഫലം രാജര്‍ഷി, മന്ത്രി, വിദൂഷകന്‍ തുടങ്ങിയവരുടേതിനു തുല്യമായിരിക്കും എന്നു മാത്രമല്ല, മറ്റെല്ലാ രാജസേവകരുടെയും ശമ്പളം പോലെ തന്നെ നികുതിരഹിത വരുമാനം ആയിരിക്കുകയും ചെയ്യും.
ഇന്നത്തെ ക്ലാസ് തീര്‍ന്നു, നാളെ മദ്യച്ചുങ്കത്തെക്കുറിച്ച് നമുക്ക് പഠിക്കാം.
13-dec-2014

ന്യൂയീയര്‍ നൊസ്റ്റി അഥവാ സോഷ്യല്‍മീഡിയ അമ്മാവന്‍ സിന്‍‌ഡ്രോം

1. പതിനേഴു വര്‍ഷം മുന്നേ ഐസീക്യുവില്‍ ഒരു അക്കൗണ്ട് തുടങ്ങി. രണ്ടോ മൂന്നോ കോണ്ടാക്റ്റുകള്‍ ഉണ്ടായിരുന്നു. ഞാനെന്ന സോഷ്യല്‍ മീഡിയ സിറ്റിസണ്‍ അവിടെ പിറന്നു. ആ നിക്ക്‌നെയിം പോലും ഓര്‍മ്മയില്ല .
2. പതിനാറു വര്‍ഷം മുന്നേ ഞാന്‍ ഇന്ത്യാചാറ്റിലും അവിടെ നിന്നു കേരളാ ചാറ്റിലും എത്തി. അന്നുമുതലേ ഉള്ള കോണ്ടാക്റ്റുകളില്‍ രണ്ടുപേര്‍ Sreevidya Subramanian , Praseed Sa
3. പതിന്നാലു വര്‍ഷം മുന്നേ മലയാളവേദി ബുള്ളറ്റിന്‍ ഫോറത്തില്‍ എഴുതിത്തുടങ്ങി. അന്നുമുതലേ കൂടെയുള്ള രണ്ടുപേര്‍. Raj Neettiyath , Sudha PS
5. പത്തുവര്‍ഷം മുന്നേ ബ്ലോഗ് എഴുതിത്തുടങ്ങി. ഇവിടെ നിന്നും ടാഗ് ചെയ്യാന്‍ തുടങ്ങിയാല്‍ ഇനി നൂറുകണക്കിനു ആളെ ടാഗ് ചെയ്യേണ്ടി വരും. ആദ്യത്തെ കമന്റ് എഴുതിയതും എന്റെ എഴുത്തിനു ആദ്യമായി റിവ്യൂ എഴുതിയതും Viswa Prabha . ആദ്യപോസ്റ്റില്‍ കമന്റ് എഴുതിയവര്‍ Kalesh Kumar , Edathadan Sajeev , Kumar Neelakantan
6. ആറു വര്‍ഷം മുന്നേ ഗൂഗിള്‍ ബസ്സില്‍ എത്തി. അവിടെയും ആളു കുറേ ഉള്ളതുകാരണം ഒരാളെ മാത്രം ടാഗ് ചെയ്യുന്നു. Jaya Mattathodiyil
7. നാലര വര്‍ഷം മുന്നേ ഗൂഗിള്‍ പ്ലസ്സില്‍ എത്തി. സേമ്പിളിനു ഒരാള്‍ Harish Vasudevan Sreedevi
8. നാലുവര്‍ഷം മുന്നേ ഗൂഗിള്‍ വേവില്‍ എത്തി. അതിന്റെ വേവ് ലെങ്ങ്തുമായി ശരിയായില്ല, ആരേം പുതുതായി പരിചയപ്പെട്ടുമില്ല.
9. രണ്ടു വര്‍ഷം മുന്നേ ഫെയിസ്ബുക്കില്‍ എത്തി. സേമ്പിളിനു ഒരാളെ മാത്രം ടാഗ് ചെയ്യുന്നു. Oommen C. Kurian
10. ഒരു വര്‍ഷം ആയി ഈ ഐഡിയില്‍ എത്തി നിങ്ങളെ വധിക്കാന്‍ തുടങ്ങിയിട്ട്.എന്റെ കോണ്ടാക്റ്റ് ലിസ്റ്റില്‍ ഉള്ള സകലരെയും ഇതിനാല്‍ ടാഗ് ചെയ്തുകൊള്ളുന്നു.
അപ്പോ എല്ലാവര്‍ക്കും ഹാപ്പി ന്യൂയിയര്‍.